Monday, December 14, 2009

കുട്ടപ്പായി

റബ്ബര്‍ തോട്ടവും മൊട്ടക്കുന്നുകളും പള്ളിപരിസരത്തെ പെണ്‍കിടാങ്ങളും പാല്‍ക്കാരി മറിയാമ്മ ചേട്ടത്തിയും ........ അതായിരുന്നു കുട്ടപ്പായിയുടെ ലോകം . പെട്ടന്നൊരു ദിവസം കുട്ടപ്പായി ബാംഗ്ലൂരില്‍ എത്തി . പാല സ്കൂളിലെ ജോയി മാഷുടെ ഉപദേശപ്രകാരം ചാക്കോ ചേട്ടന്‍ അതായതു കുട്ടപ്പായിയുടെ അപ്പന്‍ കുട്ടപ്പായിയെ ഡിഗ്രി പഠനത്തിന്‌ ബാംഗ്ലൂരിലേക്ക് ഇമ്പോര്‍ട്ട് മാടി . ചാക്കോ ചേട്ടന്‍ കാശുകാരന്‍ ആയതോണ്ട് കുട്ടപ്പായി ജീവിതം പൊളിക്കാന്‍ തീരുമാനിച്ചു . എന്തൊക്കെ ആയാലും ചൊട്ടയിലെ ശീലം ചൊടല വരെ എന്നാണല്ലോ .സംസാരത്തിലും നടപ്പിലും വേഷ വിധാനത്തിലും ഉള്ള തോട്ടിതരം അന്നും അവന്‍ പുലര്‍ത്തിയിരുന്നു . അങ്ങനെയിരിക്കെ ആണ് കുട്ടപ്പായി ഒരു പൊളപ്പന്‍ ബൈക്ക് വാങ്ങിയത് . അതിലാണ് അവളും വീണത്‌. പറയുമ്പോ എല്ലാം പറയണല്ലോ അവള്‍ എന്ന് പറഞ്ഞാല്‍ ഒരു ഡെല്ലിക്കാരി .നല്ല ഗോതമ്പിന്റെ നിറം .പിന്നെ എല്ലാം കൊള്ളാം . എനിക്കൊഴിച്ചു അവിടെ ഉള്ള സകല അവന്മാര്‍ക്കും ഒടുക്കത്തെ അസൂയ . ഞാന്‍ സല്‍സ്വഭാവി ആയതിനാല്‍ ഇവര് കുട്ടപ്പായിയെ പറ്റി പറയുന്ന പരധൂഷണത്തിന് കൂട്ട് നിക്കാറില്ല . പിന്നെ വല്ലപ്പോഴും ഒരു ഇത്തിരി എണ്ണ ഒഴിച്ച് കൊടുക്കും . എരിതീയില്‍ എണ്ണ ഒഴിക്കുക അക്കാലത്തെ എന്റെ ഏറ്റവും ഇഷ്ടപെട്ട വിനോദമായിരുന്നു . പിന്നങ്ങോട്ട് കുട്ടപ്പായിയെ വെള്ളിയാഴ്ച്ച രാത്രികളിലെ വെള്ളമടി പാര്‍ട്ടിക്ക് കൂടി കാണാന്‍ പറ്റാത്ത അവസ്ഥയായി . പട്ടച്ചാരായം കുടിച്ചിരുന്ന കുട്ടപായി ചിവാസ്‌ രികളെ കുടിക്കു എന്നായി . പാര്‍ക്കുകളിലെ തണല്‍ മറവില്‍ കുട്ടപ്പായിയുടെ രാസലീലകള്‍ ഒളിഞ്ഞു കാണാന്‍ തിക്കും തിരക്കുമായി . ഹുംബുകളിലെ ബ്രേക്കുകള്‍ ഒന്നും വിടാതെ ഒപ്പിയെടുക്കാന്‍ ജാതി മത ബെധമന്യേ യുവ ഹൃദയങ്ങള്‍ പരക്കം പാച്ചിലായി . അസൂയാലുക്കളുടെ എണ്ണം കൂടി .. അതിലോരുതന്‍ നല്ല ഒരു പണി കൊടുത്തു കുട്ടപ്പായിക്ക് .. പോയില്ലേ മോനെ അപ്പന് ഊമക്കത്ത് . . ഞാനല്ല അയച്ചത് ..സത്യം . പിറ്റേന്ന് എത്തി താരം ബംഗ്ലൂരില്‍ . വിവേകിയായ ചാക്കോ ചേട്ടന്‍ മകനെ സമാധാനപരമായി കാര്യങ്ങള്‍ മനസ്സിലാക്കികൊടുക്കാനുള്ള ശ്രമം തുടങ്ങി .



ചാക്കോ ചേട്ടന്‍ : " ഡാ കുട്ടപ്പായി നീയേതു പെണ്നുമായിട്ടാടാ കറങ്ങിയടിക്കുന്നത്...... നിനക്കറിയാല്ലോ നമ്മടെ തറവാടിന്റെ മഹിമ ( കോപ്പാണ് )..... അത് നീ കളഞ്ഞു കുളിക്കരുത് .നമ്മടെ പുളിമുറ്റത്ത് വര്‍ക്കിച്ചന്‍ മുതലാളിയുടെ മോളുമായി നിന്റെ കല്യാണം നടത്താനുള്ള തത്രപാടിലാ ഞാന്‍ .അതേതാണ്ട് ശരിയാവുന്ന മട്ടാ . അവടന്ന് കിട്ടുന്ന സ്ത്രീധനവും സ്വത്തുക്കളും കൂടെ ആവുമ്പോ നമ്മളാടാ മക്കളെ പാല ഭരിക്കാന്‍ പോണത് . നീ ടെല്ലിക്കാരിയുമായി എന്ത് കോപ്പ് വേണേലും ആയിക്കോ പക്ഷെ അവസാനം അപ്പാ അവളെ എനിക്ക് കെട്ടിച്ചു തരണം എന്നും പറഞ്ഞു വന്നേക്കരുത് . നീ അത് പറയില്ല എന്നെനിക്കറിയാം . എന്നാലും പറയാ നീ വല്ല കുരുത്തകേടും ഒപ്പിച് അവസാനം തലയിലാവരുത് ."
ഇത്രേം നേരം എല്ലാം കേട്ടുകൊണ്ടിരുന്ന നമ്മടെ നായകന്‍ കുട്ടപ്പായി മൊഴിഞ്ഞു



"അപ്പന്‍ പേടിക്കണ്ട അവള് എന്നോട് പറഞ്ഞിട്ടുണ്ട് തലയിലാവരുതെന്നു " .


ചാക്കോ ചേട്ടന്‍ തിരിഞ്ഞു നടന്നു .കാലം പോയ പോക്കാലോചിചിട്ടാണോ . ബംഗ്ലൂര്‍ വരാന്‍ മുടക്കിയ കാശ് വെറുതെ ആയല്ലോ എന്നോര്താണോ . മോന്റെ കോളേജില്‍ ഒരു സീറ്റ് കിട്ടുമോ എന്നാണോ ....എന്തായിരുന്നോ എന്തോ എന്തായാലും മുപ്പര്‍ എന്തോ ഗാഡമായി ചിന്തിച്ചായിരുന്നു നടന്നു നീങ്ങിയത് ...

7 comments:

Anil cheleri kumaran said...

മോന്റെ കോളേജില്‍ ഒരു സീറ്റ് കിട്ടുമോ എന്നാണോ ..

ചിലപ്പോ അങ്ങനെയും ആവാമില്ലേ?

കുട്ടന്‍ said...

അപ്പനും ഉണ്ടാവില്ലേ കുമാരാ ആഗ്രഹങ്ങള്‍ :)

ഭൂതത്താന്‍ said...

ഈ അപ്പന്റെ ഓരോരോ കാര്യങ്ങളെ ...

Anonymous said...

മോന്റെ കോളേജില്‍ ഒരു സീറ്റ് കിട്ടുമോ എന്നാണോ

ഞാന്‍ ഇതില്‍ ഉറപ്പിച്ചു....
നിങളോ...?

കുട്ടന്‍ said...

ചാക്കോ ചേട്ടന്റെ സ്വഭാവ ഗുണം വച്ച നോക്കുമ്പോ എനിക്കും അത് തന്നായ തോന്നുന്നത്

ente lokam said...

അപ്പനാരാ മോന്‍ അല്ലെ?
ഞാനല്ലേ അപ്പാ മോന്‍?
സംഭവം കലക്കി കേട്ടോ..

കുട്ടന്‍ said...

thankalude lokathinu nanni